Latest News

കേരളത്തിൽ 45 ശതമാനം ആളുകൾക്കും ക്യാൻസർ സാധ്യത ഞെട്ടിക്കുന്ന കണ്ടെത്തൽ

കേരളത്തിൽ 45 ശതമാനം ആളുകൾക്കും ക്യാൻസർ പോലുള്ള ജീവിത ശൈലീ രോഗങ്ങൾക്ക് ഇരയാകുമെന്ന് സർക്കാർ റിപ്പോർട്ട്.

സംസ്ഥാനത്ത് ഒരു കോടി ജനങ്ങളിൽ നടത്തിയ സർവെയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പരിശോധനക്ക് വിധേയയായവരിൽ 45 ശതമാനത്തോളം ജനങ്ങളും ജീവിത ശൈലീ രോഗങ്ങൾക്ക് ഇരയായേക്കുമെന്നാണ് കണ്ടെത്തൽ ആർദ്രം ആരോഗ്യ ദൗത്യത്തിന്റെ കീഴിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിത ശൈലീ രോഗ പരിശീലന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

രണ്ട് ഘട്ടങ്ങളായാണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 30 വയസിനു മുകളിലുള്ള 1.54 കോടി ആളുകളെയാണ് പരിശോധനക്ക് വിധേയരാക്കിയത്. രണ്ടാം ഘട്ടത്തിൽ ഒരു കോടി ആളുകളെ പരിശോധനക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. രണ്ടാം ഘട്ട പരിശോധനയിൽ 44.85 ശതമാനം ആളുകൾക്ക് ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യതയാണ് കണ്ടെത്തിയത്. 13.35 ശതമാനം ആളുകൾക്ക് ബിപിയും 8.82 ശതമാനം പേർക്ക് പ്രമേഹവും 6 ശതമാനം പേർക്ക് ഇവരണ്ടും കൂടി വരനുള്ള സാധ്യതയാണ് കണ്ടെത്തിയത്. 2.3 ലക്ഷം പേർക്ക് ക്യാൻസർ സാധ്യതയാണ് കണ്ടത്തിയത്. ക്യാൻസർ രോഗ സാധ്യത ഉള്ളവരിൽ 1.25 ലക്ഷം ആളുകളോട് സ്തനാർബുദ പരിശോധനക്ക് വിധേയരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

3 വർഷത്തിനുള്ളിൽ ഡയാലിസിസ് രോഗികളുടെ എണ്ണത്തിൽ 341 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. പ്രമേഹ രോഗികളുടെ വർദ്ധനവാണ് ഡയാലിസിസ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവാൻ കാരണമെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്.

Related Articles

Back to top button