തൊഴിലുറപ്പിന് 2 ലക്ഷം രൂപ സൗജന്യ സഹായം കുട്ടികൾക്ക് 1 ലക്ഷം രൂപ

തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ മരണപ്പെട്ടാൽ കുടുംബത്തിന് ധനസഹായമായി രണ്ട് ലക്ഷം രൂപ 5 ദിവസത്തിനകം ലഭിക്കും. 2022 ജൂൺ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ സഹായം അനുവദിക്കാൻ തദ്ദേശ വകുപ്പ് സർക്കുലർ ഇറക്കി.
നിലവിൽ ആം ആദ്മി ഭീമാ യോജന പ്രകാരമുള്ള 75000 രൂപയായിരുന്നു സംസ്ഥാനത്ത് നൽകിയിരുന്ന ധനസഹായം. ഇത് കേന്ദ്ര സർക്കാർ രണ്ട് വർഷം മുൻപ് 2 ലക്ഷം രൂപയായി ഉയർത്തിയെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല.
പുതിയ നിർദ്ദേശപ്രകാരം ജോലിക്കിടയിലുള്ള അപകട മരണം കുഴഞ്ഞു വീണ്ടുള്ള മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിച്ചാൽ 2 ലക്ഷം രൂപ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അഞ്ച് ദിവസത്തിനുള്ളിൽ ലഭ്യമാക്കണം. തുടർന്ന് പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന ഫണ്ടിൽ നിന്ന് പഞ്ചായത്തിന് പണം തിരികെ ലഭിക്കുകയും ചെയ്യും.
തൊഴിലാളിയോടൊപ്പം എത്തുന്ന കുട്ടിക്ക് ജോലി സ്ഥലത്ത് വച്ച് അപകട മരണമോ, സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ 1 ലക്ഷം രൂപയും സഹായമായി ലഭിക്കുകയും വേണം