എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി 112 ൽ വിളിക്കാം

സംസ്ഥാനത്ത് ഇനി മുതൽ എല്ലാ അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ. പോലീസ് , ഫയർ, ആംബുലൻസ് തുടങ്ങിയ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 ൽ വിളിക്കാം.
അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ രാജ്യം മുഴുവൻ ഒറ്റ കട്രോൾ റൂം നമ്പറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റുന്നത്. കേരളത്തിൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കട്രോൾ റൂമിലേക്കാവും കോൾ എത്തുന്നത്.
ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേകരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും. ജീപി എസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കട്രോൾ റൂമിൽ അറിയാനാവും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്കാണ് സന്ദേശമെത്തുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാനാവും.
ഔട്ട് ഗോയിംഗ് സൗകര്യം ഇല്ലാത്തതോ താൽക്കാലികമായി പ്രവർത്തനരഹിതമായിരിക്കുന്നതോ ആയ നമ്പറുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ Sos ബട്ടൺ വഴിയും ഈ സേവനം പ്രയോചനപ്പെടുത്താം.